മുംബൈയിൽ കസ്റ്റഡിയിലായ സനൽകുമാർ ശശിധരനെ കൊച്ചിയിൽ എത്തിച്ചു

കൊച്ചി : നടിയുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത സനൽകുമാർ ശശിധരനെ കൊച്ചിയിൽ എത്തിച്ചു. ലുക്കൗട്ട് നോട്ടിസിൻ്റെ അടിസ്ഥാനത്തിലാണ്  മുബൈയിൽ വിമാനം ഇറങ്ങിയ സനൽകുമാർ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. 
തുടർന്ന് എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുത്തു.  രാത്രിയോടെയാണ് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലെത്തിച്ചത്. പ്ലാറ്റ് ഫോമിൽ വച്ച് ക്ഷുഭിതനായാണു സനൽകുമാർ പ്രതികരിച്ചത്. ഇതിനിടെ ഇയാൾ നിലത്ത് വീഴുകയും ചെയ്തു.
കഴിഞ്ഞ ജനുവരി മുതലാണ് നടിക്കെതിരെ സനൽകുമാർ ശശിധരൻ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്.
2019 മുതൽ നടിയുമായി പ്രണയത്തിലാണ് താനെന്നും കേരള പൊലീസാണ് തന്റെ പ്രണയത്തിന് തടസം നിൽക്കുന്നതെന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് സനൽകുമാർ ശശിധരൻ പ്രതികരിച്ചു. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. രണ്ടു മനുഷ്യർ തമ്മിൽ പ്രേമിക്കുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സനൽകുമാർ ശശിധരൻ ചോദിച്ചു. 
താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താൻ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വെച്ചിട്ടില്ലെന്നും
സനൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments