പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും
ലണ്ടന്‍ : പാലസ്തീന് നയതന്ത്ര രംഗത്ത് വൻ മുന്നേറ്റമായി യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പിന്തുണ.
ഗാസയില്‍ ഇസ്രയേലിന്റെ വംശീയഹത്യ തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും സംയുക്ത പ്രസ്താവനയിറക്കി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പലസ്തീന് ഈ തീരുമാനം വലിയ പിടിവള്ളിയാകും.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. ആഗോളതലത്തിൽ പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊരുതുന്ന ജനതയും.
Post a Comment
0 Comments