സമാനതകളില്ലാത്ത ദുരിതങ്ങളിൽ അഫ്‌ഗാൻ പെൺ ജീവിതങ്ങൾ; താലിബാൻ നിയമങ്ങൾ ഭൂകമ്പത്തിൻ്റെ ആഘാതം വർധിപ്പിക്കുന്നു


 

കാബൂൾ : ഭൂകമ്പത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും താലിബാൻ്റെ കടുത്ത നിയമങ്ങൾക്ക് മുൻപിൽ രക്ഷപ്പെടാനാകാതെ അഫ്ഗാനിലെ സ്ത്രീകളും പെൺകുട്ടികളും അഫ്ഗാനിലെ ജലാലാബാദ് നഗരത്തിനു സമീപമുള്ള കുനാർ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ 2,200 പേർക്കാണ് ജീവൻ നഷ്‌ടമായത് ജീവൻ രക്ഷിക്കാമായിരുന്നവർക്കു പോലും മതനിയമങ്ങൾ തിരിച്ചടിയായി സ്ത്രീകൾ മരിച്ചാലും വേണ്ടില്ല. അന്യ പുരുഷൻമാർ തൊടരുതെന്ന സാഹചര്യമാണ് താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു താലിബാൻ അധികാരഭശേഷം സമാനതകൾ ഇല്ലാത്ത ദുരിതങ്ങളെയാണു അഫ്ഗാൻ സ്ത്രീകൾ അഭിമുഖീകരിക്കുന്നത്.
ഇപ്പോൾ റിക്‌ടർ സ്കെയിലിൽ രേഖപ്പെടുത്തിയ തീവ്രതയേക്കാൾ വലുതാണ് അവിടെ ജനത അനുഭവിക്കുന്ന ദുരിതവും ആഘാതവും. അയ്യായിരത്തേ ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരിൽ സ്ത്രീകളെ ആശുപത്രികളിലേക്കു മാറ്റാനും വൈദ്യസഹായം നൽകാനും രക്ഷാപ്രവർത്തകർക്കു തടസ്സമായത് താലിബാൻ നിയമമാണ ശരീരത്തിൽ സ്പ‌ർശിക്കാൻ അനുവാദമില്ലാത്തതിനാൽ വസ്ത്രങ്ങളിലും മറ്റും പിടിച്ചു വലിച്ചു നിരക്കിയാണ് സ്ത്രീകളുടെ മൃതദേഹങ്ങൾ പോലും പുറത്തെടുത്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. താലിബാൻ നിയമം അനുസരിച്ച് ഒരു സ്ത്രീയെ സ്‌പർശിക്കാൻ അനുവാദമുള്ളത് അവരുടെ പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ എന്നിവർക്കു മാത്രമാണ്. ഇവരെയല്ലാതെ മറ്റു പുരുഷന്മാരെ സ്‌പർശിക്കാൻ സ്ത്രീകൾക്കും അനുവ= ഭൂകമ്പം ഉണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്‌ഥലത്തെത്തിയെങ്കിലും ഇത്തരത്തിലൊരു നിയമം നിലനിൽക്കുന്നതിനാൽ അവർ സ്ത്രീകളുടെ ഭാഗത്തേക്കു പോയതു പോലുമുല്ല. രക്ഷപ്പെട്ടെത്തിയ സ്ത്രീകളോട് ഒരു ഭാഗത്തേക്കു മാറിയിരിക്കാനാണ് അവർ നിർദേശം നൽകിയത്. ഭക്ഷണമോ വെള്ളമോ പോലും നൽകാനായില്ല. പുരുഷന്മാർക്കും കുട്ടികൾക്കും ആദ്യംതന്നെ ചികിത്സ നൽകി പക്ഷേ അപ്പുറത്തിരിക്കുന്ന സ്ത്രീകളെ ആരും ഗൗനി ദുരന്തബാധിത പ്രദേശങ്ങളിലും മറ്റും പുരുഷന്മാരെ സഹായിക്കാൻ സ്ത്രീകൾ എത്തുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ പുരുഷന്മാർ മാത്രമുള്ള മെഡിക്കൽ സംഘത്തിന് സ്ത്രീകൾ അപ്രത്യക്ഷരായതുപോലെ ആയിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകനായി എത്തിയ തഹ്‌സന മുഹാസെബ് ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. സ്ത്രീകളും പെൺകുട്ടികളുമാണ് ഇത്തരം ദുരന്തങ്ങളുടെ തീവ്രത അനുഭവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മുൻതൂക്കം നൽകണമെന്നും യുഎൻ വിമൻ അഫ്ഗാനിസ്‌ഥാൻ്റെ പ്രത്യേക പ്രതിനി സൂസൻ ഫെർഗുസൻ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. താലിബാൻ അധികാരം എറ്റെടുത്ത ശേഷം നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിരു ഇപ്പോൾ അഫ്ഗാനിസ്‌ഥാനിൽ ആറാം ക്ലാസ് വരെ പഠിക്കാനേ പെൺകുട്ടികൾക്ക് അനുവാദമുള്ളു. സർവകലാശാലകളിൽ വനിതാപ്രവേശനം നിരോധിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് സർക്കാർ ജോലികളിലോ എൻജിഒകളിലോ യുഎൻ ഏജൻസികളിലോ പോലും ജോലി ചെയ്യാൻ വിലക്കുണ്ട്. വ അടുത്ത പുരുഷ ബന്ധുവിനൊപ്പമല്ലാതെ യാത്ര ചെയ്യാനോ ആശുപ്രതികളിൽ ചികിൽസ തേടാനോ സാധ്യമല്ല.
മെഡിക്കൽ വിദ്യാഭ്യാസത്തിനും സ്ത്രീകൾക്കു വിലക്കുള്ളതിനാൽ വനിതാ ഡോക്‌ടർമാരും നഴ്സു‌മാരും അപൂർവമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്നും പെൺകുട്ടികളെ വിലക്കി കഴിഞ്ഞ വർഷം താലിബാൻ നിയമമുണ്ടാക്കി. 

Post a Comment

0 Comments