താനൂരില്‍ വലയെറിഞ്ഞ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് നാഗ വിഗ്രഹങ്ങൾ
മലപ്പുറം : ഭാരമുള്ള വസ്തു കുടുങ്ങിയപ്പോൾ കോളടിച്ചെന്നു കരുതി വല വലിച്ച മത്സ്യ തൊഴിലാളിക്ക് കടലിൽ ലഭിച്ചത് വിഗ്രഹങ്ങൾ.
അഞ്ച് കിലോ ഭാരമുള്ള രണ്ട് നാഗ വിഗ്രഹങ്ങളാണു വലയില്‍ കുടുങ്ങിയത്. ഇവ മോഷണം പോയതാണെന്നു കരുതുന്നു.
മലപ്പുറം താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലിലാണ് സംഭവം. പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്‌ക്കല്‍ റസലിന്റെ വലയിലാണ് മത്സ്യബന്ധനത്തിനിടെ വിഗ്രഹങ്ങള്‍ ലഭിച്ചത്.
പിച്ചളയില്‍ നിർമ്മിച്ച നാഗ വിഗ്രഹങ്ങളാണിവ.
ഏകദേശം അഞ്ച് കിലോ ഭാരം വരും.ഇവ താനൂർ പൊലീസിനെ ഏല്‍പ്പിച്ചു. വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നും മോഷണം പോയതാണോ എന്നൊരു സംശയം പൊലീസിനുണ്ട്.
ഇക്കാര്യം അന്വേഷിക്കും. സംഭവത്തെക്കുറിച്ച് സമഗ്രമായ വിവരം ശേഖരിച്ചുവരികയാണ് പൊലീസ്.
Post a Comment
0 Comments