സി.പി.രാധാകൃഷ്ണൻ്റെ ജയം; എൻഡിഎയുടെ രാഷ്ട്രീയ വിജയം


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.രാധാകൃഷ്ണനും

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എതിർപാളയത്തിൽ നിന്നുൾപ്പെടെ സി.പി.രാധാകൃഷ്ണനു വോട്ടു നേടാനായത് എൻഡിഎയുടെ രാഷ്ട്രീയ വിജയം കൂടിയായി.  ഇന്ത്യ സഖ്യത്തിൽ നിന്നും വോട്ട് ലഭിക്കുമെന്ന് നേരത്തെ ബിജെപി ക്യാംപ് അവകാശപ്പെട്ടിരുന്നു. പോൾ ചെയ്ത 767 വോട്ടുകളിൽ 452 എണ്ണം സി.പി.രാധാകൃഷ്ണനു ലഭിച്ചു. പ്രതിപക്ഷത്തിൻ്റെ സ്ഥാനാർഥി റിട്ട. ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. 
ഉപരാഷ്ട്രപതി പദവിയിൽ രണ്ട് വർഷം ബാക്കി നിൽക്കെ ജഗദീപ് ധർകർ രാജിവച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. 2022ൽ 528 വോട്ടു നേടിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. പാർലമെൻ്റിലെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ നിലവിൽ 781 എംപിമാർ (ലോക്സഭ 542, രാജ്യസഭ239). 391 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
2023-ൽ ഝാർഖണ്ഡ് ഗവർണറായി നിയമിക്കപ്പെട്ടു. 2024 ജൂലൈ 31 മുതൽ മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചു. ഇടക്കാലത്ത് തെലങ്കാന ആക്ടിങ് ഗവർണർ, പുതുച്ചേരി ആക്ടിങ് ലഫ്. ഗവർണർ എന്നീ പദവികളും വഹിച്ചു. ഭാര്യ: സുമതി, മക്കൾ: ഹരി ഷഷ്ഠി, അഭിരാമി.

Post a Comment

0 Comments